Loading

കുഴൽപ്പണ കേസ് വെളിപ്പെടുത്തിയത് ശോഭാ സുരേന്ദ്രൻ പറഞ്ഞിട്ടെന്ന് തിരൂർ സതീഷ്

കൊടക്കര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പുറത്തു പറയാൻ തന്നോട് പറഞ്ഞത് ശോഭാ സുരേന്ദ്രൻ ആണെന്ന് ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്. കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശോഭയോട് മാത്രമല്ല പല സംസ്ഥാനതല നേതാക്കളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ശോഭാ സു​രേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്നും സതീഷ് വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ശോഭയെയും വെട്ടിലാകുന്ന ഒട്ടേറെ പ്രതികരണങ്ങളാണ് ഇപ്പോൾ തിരൂർ സതീഷ് നടത്തിയിരിക്കുന്നത്. കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധൈര്യമായി പറയണമെന്നും, അത് നവംബർ ഡിസംബർ മാസങ്ങളിൽ പറയുന്നതാണ് ഉചിതമെന്നും ഈ സമയത്താണ് ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്, സ്വാഭാവികമായും തനിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ആകാൻ കഴിയുമെന്ന തരത്തിലായിരുന്നു ശോഭയുടെ പ്രതികരണമെന്നും തിരൂർ സതീഷ് പറയുന്നു.

കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ തുടരുമെന്നും കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ചു പറയുമെന്നും തിരൂർ സതീശ്. 2021 ഏപ്രിൽ 2 തീയതി വാക്കുകളാക്കി ധർമ്മരാജൻ കൊണ്ടുവന്നത് പണമായിരുന്നു. അതാണ് താൻ വെളിപ്പെടുത്തിയത്. പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായി സത്യങ്ങളാണ് ഞാൻ രണ്ടു ദിവസമായി വെളിപ്പെടുത്തിയതെന്ന് സതീഷ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

Related News

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop