Loading

കുഴൽപ്പണ കേസ് ; നടപടി എടുക്കാതെ മുഖ്യമന്ത്രി ഭയന്നാണ് ഭരിക്കുന്നതെന്നു വിഡി സതീശൻ

കൊടകര കുഴൽപ്പണ കേസിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്യമായ ആരോപണങ്ങൾ ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമാക്കാൻ പിണറായിയും സിപിഐഎമ്മും തയ്യാറായില്ലെന്ന് വി‍ഡി സതീശൻ കുറ്റപ്പെടുത്തി. പോലീസ് ഇഡിക്ക് കത്തയച്ചിട്ട് മൂന്ന് വർഷമായി. ഇഡിയും ഐടിയും പൂഴ്ത്തി വച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബിജെപി നേതാക്കൾക്കെതിരായ ആരോപണങ്ങൾ മൂടിവച്ചുവെന്ന് വി‍ഡി സതീശൻ പറഞ്ഞു. പുനരന്വേഷണത്തിന്റെ പ്രസക്തി എന്താണെന്ന് അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപി ആംബുലൻസ് എത്തി ആറുമാസം കഴിഞ്ഞാണ് കേസെടുക്കുന്നത്. ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.

കൊടകര കേസിൽ കേന്ദ്ര അന്വേഷണം നടത്താൻ സംസ്ഥാനം സമ്മർദ്ദം ചെലുത്തിയില്ല. സംസ്ഥാനം ഒരു കത്ത് എഴുതിയിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു. പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തും എന്ന് അറിഞ്ഞിട്ടും സിപിഐഎം പണം കൊടുത്ത് ആളെക്കൂട്ടുന്നു. ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് സി പി ഐ എം നീക്കമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ പരാമർശം കേന്ദ്രമന്ത്രി ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഭയന്നാണ് ഭരിക്കുന്നത്. ഇതിനെതിരെ സിപിഐഎം ഒരു വാക്ക് മിണ്ടിയിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു.

Related News

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop