Loading

ജനം വിലയിരുത്തട്ടെ; നീച ശക്തികളെ നേരിടാൻ കരുത്തുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ജനം വിലയരുത്തട്ടെയെന്ന് രാഹുൽ പറഞ്ഞു. തിന്മകൾക്കെതിരായ പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. അതിനെ അതിജീവിക്കാനുള്ള കരുത്ത് നേരിടാനുള്ള കരുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു സാധാരണ പരിശോധനയെ നിന്ദ്യവും നീചവുമായി അധിക്ഷേപിക്കാൻ നടത്തിയ ശ്രമങ്ങളാണ് നടന്നത്. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സിസിടിവി പരിശോധിച്ചാൽ വസ്തുത അറിയാൻ കഴിയും. യാത്രക്കിടെയാണ് പരിശോധനയുടെ വിവരങ്ങൾ അറിയുന്നത്. പിന്നാലെയാണ് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടില്ലെന്ന് നോർത്ത് സർക്കിൾ ഇൻസ്പെക്ടർ പറ‍ഞ്ഞതായി രാഹുൽ പറഞ്ഞു.

കോൺ​ഗ്രസ് നേതാക്കന്മാരുടെ മുറി പരിശോധിക്കുമ്പോൾ മാത്രം എങ്ങനെയാണ് ട്രോളി ബാ​ഗിൽ പണം ഉണ്ടാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. യുക്തിസഹമായി പ്രതികരിക്കണം. വിഷയത്തിൽ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് രാഹുൽ പറ‍ഞ്ഞു. സിപിഐഎമ്മും ബിജെപിയും കോൺ​ഗ്രസിന്റെ നെഞ്ചത്തേക്ക് കയറുന്നുവെന്ന് രാഹുൽ പറയുന്നു. എന്തിനാണ് സിപിഐഎം നേതാക്കളുടെ മുറി പരിശോധിച്ചതെന്ന് രാഹുൽ ചോദിച്ചു.

Related News

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop