Loading

തഞ്ചാവൂരിലെ അധ്യാപികയുടെ അരുംകൊല; വിശദീകരണവുമായി അധികൃതർ

തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ. അധ്യാപിക രമണി കൊല്ലപ്പെട്ടത് ക്ലാസ്‌മുറിയിലല്ല സ്കൂളിലെ വരാന്തയിലാണെന്ന് അധികൃതർ വ്യക്തമാക്കി. സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപികയെ പ്രതി മദൻ വിളിച്ചറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇരുവരും വരാന്തയിൽ നിന്ന് സംസാരിക്കുന്നത് കണ്ടു. കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് രമണിയെ കഴുത്തിലും വയറിലും പ്രതി കുത്തിപരുക്കേൽപ്പിച്ചത് എന്നാണ് തഞ്ചാവൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണക്കുറിപ്പിൽ പറയുന്നത്. രമണി സ്കൂളിലെ താത്കാലിക തമിഴ് അധ്യപികയായി നിയമിതയാകുന്നത് 10 -06 -2024 ൽ ആണെന്നും 6- 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് രമണി പഠിപ്പിക്കുന്നതെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Related News

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop