Loading

കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസ് വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് വിട നൽകി നാട്. ചേലോട് കുറുമറ്റം സെമിത്തേരിയിലായിരുന്നു സംസ്കാരം. കുട്ടമ്പുഴ ഉരുളൻതണ്ണിയിലെ മാർത്തോമ്മാ പള്ളിയിലായിരുന്നു സംസ്കാര ശുശ്രൂഷകൾ. കാട്ടാനയാക്രമണത്തിൽ വൻപ്രതിഷേധത്തിനാണ് കോതമംഗലം സാക്ഷ്യം വഹിച്ചത്.

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പന്ത്രണ്ട് മണിയോടെയാണ് എൽദോസിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ക്ണാച്ചേരിയിലെ വീട്ടിലെ മൃതദേഹം പൊതുദർശനത്തിന് വച്ചു. കാട്ടാന ശല്യം തടയാൻ പ്രദേശത്ത് ഒരു സംവിധാനവും ഇല്ലെന്ന് എൽദോസിന്റെ കുടുംബവും നാട്ടുകാരും ആരോപിച്ചു.

പ്രതിഷേധവും സംഘർഷവും കണക്കിലെടുത്ത് ഉരുളൻതണ്ണിയിലും പരിസരത്തും പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. ഇന്ന് കുട്ടമ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു. ഉച്ചയ്ക്ക് ശേഷം കോതമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന എൽദോസ് വർഗീസ് ജോലി കഴിഞ്ഞെത്തി വീട്ടിലേക്ക് നടന്നുപോകും വഴിയാണ് ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണമുണ്ടായത്. എൽദോസ് ദാരുണമായി കൊല്ലപ്പെട്ട സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. ജില്ലാ കളക്ടർ സ്ഥലത്തെത്തി നടത്തിയ ചർച്ചയെതുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Related News

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop