Loading

പ്രമോഷന് നായികമാര്‍ സഹകരിക്കുന്നില്ല ; പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍

സിനിമയുടെ പ്രമോഷന് സഹകരിക്കാത്ത നടിമാര്‍ക്കെതിരെ ആരോപണവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത് മലയാള സിനിമയില്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ദീപുകരുണാകരനാണ് തന്റെ ചിത്രത്തില്‍ അഭിനയിച്ച നായിക നടി പ്രമോഷന് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. യുവനായിക അനശ്വര രാജനെതിരെയായിരുന്നു ദീപു കരുണാകരന്റെ ആരോപണമെങ്കില്‍ ഇപ്പോഴിതാ അഹാന കൃഷ്ണകുമാറിനെതെരെയാണ് പുതിയ ആരോപണം.

അന്തരിച്ച തന്റെ ഭര്‍ത്താവിന്റെ സിനിമയുമായി നായിക നടിയായ അഹാന കൃഷ്ണകുമാര്‍ സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായകന്റെ ഭാര്യയാണ് രംഗത്തു വന്നിരിക്കുന്നത്. നാന്‍സി റാണിയെന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ജോസഫ് മനു ജയിംസിന്റെ ഭാര്യ നൈനയാണ് വാര്‍ത്താ സമ്മേളനത്തില്‍ അഹാനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് ജോസഫ് മനുവിന്റെ അന്ത്യം സംഭവിച്ചത്. അതോടെ സിനിമ റിലീസ് ചെയ്യാന്‍ പറ്റിയില്ല. രണ്ട് വര്‍ഷത്തിന് ശേഷം എങ്ങിനെയെങ്കിലും സിനിമ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും, എന്നാല്‍ നായിക നടിയായ അഹാന പ്രമോഷന്‍ കാര്യങ്ങള്‍ക്കായി തീരെ സഹകരിക്കുന്നില്ലെന്നും, മാനുഷിക പരിഗണനകള്‍ വച്ചുപോലും സഹകരിക്കാത്ത അവസ്ഥയാണെന്നുമാണ് നൈന ആരോപിക്കുന്നത്.

Related News

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop