Loading

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചതായി വിവരം

കുവൈറ്റ്‌ സിറ്റി :കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 35 പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൾക്കുകയും ചെയ്തു. എൻ ബി റ്റി സി കമ്പനിയുടെ മംഗഫിലുള്ള ബഹുനില കെട്ടിടത്തിന്റെ ലേബർ ക്യാമ്പിൽ പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ഇതിനോടകം 35 പേർ മരണമടയുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ആളുകളാണ് കൂടുതലായും മരണപ്പെട്ടത്. തീപിടുത്തത്തെ തുടർന്ന് ഉണ്ടായ കടുത്ത ചൂടിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടുവാൻ ബാൽക്കണിയിൽ ചാടിയവർക്കും ഗുരുതരമായി പരുക്കേറ്റു. കടുത്ത പുക കാരണം അഗ്നിശമന സേനക്ക് ആദ്യം അകത്ത് കടക്കുവാൻ ബുദ്ധിമുട്ട് നേരിട്ടു. ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ നിന്നും കൂട്ടമായി സഹായം അഭ്യർത്ഥിച്ചവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പിന്നീട് അഗ്നിശമന സേനക്ക് തീപിടുത്തം പൂർണ്ണമായി നിയന്ത്രിക്കുവാൻ സാധിച്ചു. ബിൽഡിംഗ്‌ ബേസ്മെന്റിൽ നിയമ വിരുദ്ധമായി ശൂക്ഷിച്ചിരുന്ന നിരവധി ഗ്യാസ് സിലിണ്ടറുകളാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്‌.

മരിച്ചവർ ഏത് രാജ്യത്തിലെ പൗരന്മാരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റ 43 പേരിൽ ഇതിനോടകം 11 പേരെ മുബാറക് അൽ കബീർ ഹോസ്‌പിറ്റിലിലും, 4 പേരെ ജാബർ ഹോസ്പിറ്റലിലും, 21 പേരെ അദാൻ ഹോസ്പിറ്റലിലും, 6 പേരെ ഫർവാനിയ ഹോസ്പിറ്റലിലും, ഒരാളെ അമീരി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവർക്കെല്ലാം ഏറ്റവും അത്യാധുനിക ചികിത്സ നൽകുന്നതിന് കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയം  നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Related News

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop