Loading
loading..

സവാളയുടെ കയറ്റുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

സവാള കർഷകർക്ക് വൻ ആശ്വാസം സമ്മാനിച്ച് കേന്ദ്രസർക്കാർ കയറ്റുമതിത്തീരുവ 40 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വെട്ടിക്കുറച്ചു. ടണ്ണിന് 550 ഡോളർ എന്ന മിനിമം കയറ്റുമതി വിലയും എടുത്തുകളഞ്ഞു. ഇതോടെ ഇനി കയറ്റുമതി കൂടുതൽ സജീവമാക്കാനും മെച്ചപ്പെട്ട വരുമാനം നേടാനും കർഷകർക്ക് സാധിക്കും. കേന്ദ്രം നിയന്ത്രമം ഏർപ്പെടുത്തിയതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ഇന്ത്യയുടെ സവാള കയറ്റുമതി വരുമാനം മുൻവർഷത്തെ 4,523 കോടി രൂപയിൽ നിന്ന് 3,923 കോടി രൂപയായി കുറഞ്ഞിരുന്നു. കയറ്റുമതി അളവാകട്ടെ 25.25 ലക്ഷം ടണ്ണിൽ നിന്ന് 17.17 ലക്ഷം ടണ്ണിലേക്കും ഇടിഞ്ഞിരുന്നു. നടപ്പുവർഷം (2024-25) ഏപ്രിൽ-ജൂണിൽ കയറ്റുമതി വരുമാനം 744.28 കോടി രൂപയാണ്. കയറ്റുമതിത്തീരുവ കുറച്ചതോടെ രാജ്യാന്തര വിപണിയിൽ ഇന്ത്യൻ സവാളയ്ക്ക് കൂടുതൽ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷകൾ. നിലവിൽ മറ്റ് കയറ്റുമതി രാജ്യങ്ങളിൽ നിന്നുള്ളയേക്കാൾ നിലവാരം കൂടുതലാണെങ്കിലും ഉയർന്ന വിലയുണ്ടെന്നത് ഇന്ത്യൻ സവാളയ്ക്ക് തിരിച്ചടിയായിരുന്നു. ഉയർന്ന കയറ്റുമതിത്തീരുവയാണ് ഈ വൻ വിലയ്ക്ക് വഴിവച്ചതും. നിലവിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നിവിടങ്ങളിൽ നിന്നുള്ള സവാളയ്ക്ക് വില ടണ്ണിന് 600 ഡോളറോളമാണ്. ഇന്ത്യൻ സവാളയ്ക്ക് വില 700 ഡോളറും. കയറ്റുമതിത്തീരുവ കുറച്ചതോടെ ഇന്ത്യൻ സവാളയുടെ വിലയും കുറയും.

പ്രമുഖ ഉൽപാദക സംസ്ഥാനമായ മഹാരാഷ്ട്രയിൽ വരൾച്ചമൂലം ഉൽപാദനം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുകയും ചെയ്തതോടെയായിരുന്നു കേന്ദ്രം കയറ്റുമതിക്ക് കഴിഞ്ഞ ഡിസംബറിൽ നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ മേയിൽ നിരോധനം പൂർണമായി നീക്കിയെങ്കിലും 40 ശതമാനം കയറ്റുമതിത്തീരുവ ഏർപ്പെടുത്തി. ഒപ്പം മിനിമം കയറ്റുമതി വിലയായി ടണ്ണിന് 550 ഡോളറും നിശ്ചയിക്കുകയായിരുന്നു.നിലവിൽ രാജ്യത്ത് ഉൽപാദനവും വിതരണവും മെച്ചപ്പെടുകയും വിലക്കയറ്റം അയയുകയും ചെയ്തതോടെ കേന്ദ്രം കയറ്റുമതിത്തീരുവ കുറയ്ക്കാൻ തയ്യാറായത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയാണ് ഇന്ത്യയിലെ പ്രധാന സവാള ഉൽപാദക സംസ്ഥാനങ്ങൾ.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop