Loading
loading..

ജമ്മു കശ്മീർ വീണ്ടും ഒരു സമ്പൂർണ്ണ സംസ്ഥാനമാകണമെന്ന് ഒമർ അബ്ദുള്ള

ജമ്മു കാശ്മീരിൽ ക്രമസമാധാനം നിലനിർത്തുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കാശ്മീരിലെ ജനങ്ങളാണ് ഞങ്ങളുടെ അജണ്ട തീരുമാനിക്കുന്നത് സമൂഹമാധ്യമങ്ങളല്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ എത്രയും വേഗം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ട്. ക്രമസമാധാനം നിലനിർത്തുകയാണ് പ്രധാനം എന്നാൽ ഇതിൽ സർക്കാർ ഒറ്റക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൂന്യതയിൽ നിന്ന് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനാവില്ല. സമാധാനം പുനസ്ഥാപിക്കാൻ പോലീസിനും സുരക്ഷാസേനയ്ക്കും സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇങ്ങനെയൊരു നിയമസഭയല്ല ഞങ്ങൾക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മുകശ്മീർ വീണ്ടും ഒരു സമ്പൂർണ്ണ സംസ്ഥാനമാകണം. ഇത് ജമ്മു ഏജൻസിയിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജമ്മു സർക്കാരിന് സംസ്ഥാന പദവി ലഭിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പാസാക്കിയ പ്രമേയത്തിൻ്റെ പേരിൽ തുടർച്ചയായ മൂന്നാം ദിവസവും ജമ്മുകശ്മീർ നിയമസഭയിൽ സംഘർഷം ഉണ്ടായി.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop