Loading
loading..

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ പെര്‍ത്തിലെ പിച്ചില്‍ തോല്‍പ്പിച്ച് വിട്ടതിന് നൈസ് ആയി പകരം വീട്ടില്‍ ആതിഥേയര്‍. അഡ്ലെയ്ഡില്‍ ഇന്ത്യയെ പത്ത് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കിയ ഇന്ത്യ പതിനെട്ട് റണ്‍സ് മാത്രം ലീഡുയര്‍ത്തി രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു. പിന്നാലെ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍ പരമ്പര സമനിലയിലേക്ക് എത്തിക്കുകയായിരുന്നു. പേസര്‍മാരുടെ കരുത്തില്‍ പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ മങ്ങിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ടാംടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിലും പതറിയ ഇന്ത്യ 175ന് എല്ലാവരും പുറത്തായിരുന്നു. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 337 റണ്‍സ് എന്ന വലിയ സ്‌കോറിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സ് മാത്രമായിരുന്നു ഇന്ത്യ എടുത്തിരുന്നത്. അഞ്ചിന് 128 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഇതോടെയാണ് പരമ്പര കൈവിട്ടുപോയത്. ഇന്ത്യ ഭാഗത്ത് 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാറ്റ് കമ്മിന്‍സ് അഞ്ചും ബോളണ്ട് മൂന്നും സ്റ്റാര്‍ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഡിസംബര്‍ പതിനാല് മുതല്‍ മെല്‍ബണിലാണ് നിര്‍ണായകമായ മൂന്നാം ടെസ്റ്റ്.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop