Loading
loading..

ഇന്ത്യൻ ഹൈ കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി

 

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സംഘർഷ സമാനമായ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ ഹൈ കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിന് വിരുദ്ധമായി ഇന്ത്യ അതിർത്തിയിൽ അഞ്ചിടത്ത് വേലി കെട്ടുന്നതായി ബംഗ്ലാദേശ് സർക്കാർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പെട്ട സംഘം ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രാലയത്തിൽ എത്തുകയും മുഹമ്മദ് ജാസിം ഉദിനുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തു.

വിഷയത്തിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇതുവരെ ഔദ്യോഗികമായ വാർത്താക്കുറിപ്പ് പുറത്തിറക്കിയില്ലെങ്കിലും ഇന്ത്യൻ നയതന്ത്ര സംഘത്തെ വിളിച്ചുവരുത്തി എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ അതിർത്തി മേഖലയാണ് ഇന്ത്യ ബംഗ്ലാദേശ് അതിർത്തി. ബംഗ്ലാദേശിലെ ഷെയ്ക്ക് ഹസീന സർക്കാർ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം അലങ്കോലപ്പെട്ടിരുന്നു.

ബംഗ്ലാദേശിലെ മതന്യൂനപക്ഷമായ ഹിന്ദുക്കൾ നിരന്തരം ആക്രമിക്കപ്പെട്ടതും ഹിന്ദു സന്യാസികളെ തുറങ്കിലടച്ചതും നയതന്ത്ര തലത്തിലും ചർച്ചയായിരുന്നു. ഇന്ത്യയിൽ ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ബംഗ്ലാദേശിൽ നിന്ന് ജനം അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത് ഇന്ത്യൻ സർക്കാരിന് വലിയ തലവേദനയായി മാറിയിരുന്നു. മേഖലയിലെ സുരക്ഷാപ്രശ്നവും അഭയാർത്ഥി കുടിയേറ്റവും വെല്ലുവിളിയായി ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഹൈ കമ്മിഷണറെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയ നടപടി ഗൗരവത്തോടെയാണ് ഇന്ത്യയും കാണുന്നത്.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop