Loading
loading..

പിവി അൻവർ യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല

പിവി അൻവർ യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. അൻവറിന്റെ പിന്തുണ സ്വാഗതാർഹം. പിവി അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. അൻവർ യുഡിഎഫിനെ രേഖമൂലം അറിയിക്കുമ്പോൾ ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അൻവർ ഉന്നയിച്ച വിഷയങ്ങൾ ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഉന്നയിച്ച കാര്യങ്ങൾ അൻവർ പറഞ്ഞപ്പോൾ ജനങ്ങൾക്ക് കൂടുതൽ വിശ്വാസം വന്നുവെന്ന് അദ്ദേഹം പറ‍ഞ്ഞു. നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിക്ക് സിസ്റ്റമുണ്ട്. സ്ഥാനാർത്ഥിയാരെന്നത് പാർട്ടി സംവിധാനം തീരുമാനിക്കും. അൻവറിന് നിർദ്ദേശിക്കാനുള്ള അവകാശം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണക്കില്ലെന്ന് പിവി അൻവർ വ്യക്തമാക്കി. പിന്തുണക്കാൻ കുറച്ച് പ്രയാസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ മലയോര മേഖലയിൽ നിന്നുള്ള ക്രൈസ്തവരെ മത്സരിപ്പിക്കണം. ഇത് യു.ഡി എഫിനോടുള്ള അഭ്യർത്ഥനയാണിത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി. എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. നിലമ്പൂരിൽ വി എസ് ജോയി മത്സരിച്ചാൽ 30000 വോട്ടിന് ജയിക്കുമെന്ന് അൻവർ പറഞ്ഞിരുന്നു.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop