Loading
loading..

കേരളത്തിനുള്ള കേന്ദ്ര പദ്ധതികൾ എണ്ണി പറഞ്ഞ് നിർമല സീതാരാമൻ

കേരളത്തിനുള്ള കേന്ദ്ര പദ്ധതികൾ എണ്ണി പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ ധനമന്ത്രി നിർമല സീതരാമനും ജോൺ ബ്രിട്ടാസ് എം പി യും തമ്മിൽ വാക്ക് പോരിന് പിന്നാലെയാണ് പദ്ധതികൾ‌ എണ്ണി പറഞ്ഞത്. ജിഎസ്ടിയെ കുറിച്ചുള്ള ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യം സംസ്ഥാന ധനമന്ത്രിയോട് ചോദിച്ചാൽ മതിയെന്നും മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യതയെന്നും നിർമല സീതാരാമൻ പറഞ്ഞു.

2024 ഓഗസ്റ്റൽ കേന്ദ്ര മന്ത്രിസഭ പാലക്കാട് വ്യവസായിക അനുമതി അംഗീകരിച്ചുവെന്നും കണ്ണൂർ വിമാനത്താവളത്തിന് ആർസിഎസ് ഉഡാൻ പദ്ധതി പ്രഖ്യാപിച്ചെന്നും കേന്ദ്ര ധനമന്ത്രി പറ‍ഞ്ഞു. കോട്ടയത്ത് ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഗ്രൗണ്ട് ക്ലിയറൻസ്. 2014 ന് ശേഷം 1300 കിലോമീറ്റർ ദേശീയപാത നിർമിച്ചു. ഭാരത് മാല പദ്ധതി വഴി ദേശീയപാത ഇടനാഴികൾ. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നും കേന്ദ്ര ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2014 മുതൽ മെട്രോ റെയിൽ പ്രവർത്തിക്കുന്നു. കേരളത്തിന് 3042 കോടി റെക്കോർഡ് റെയിൽവേ വിഹിതം. 125 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമ്മിച്ചു. രണ്ടു വന്ദേമാരത് ട്രെയിനുകൾ അനുവദിച്ചു. 35 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിച്ചുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop