Loading
loading..

കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ദുര്‍ബലം; നേതൃത്വത്തിനെതിരെ കെ മുരളിധരന്‍

തൃശൂര്‍: കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളിധരന്‍ കുറ്റപ്പെടുത്തുന്നത് തൃശൂര്‍ ഘടകത്തിലെ ഏകോപനമില്ലായ്മയെ. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്ന് ആരോപിച്ചു. മണ്ഡലത്തിലെ ഏകോപനമില്ലായ്മ താന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നു അദ്ദേഹം പറഞ്ഞു. 
വടകരയില്‍ താന്‍ മത്സരിച്ചിരുന്നെങ്കില്‍ താന്‍ വിജയിക്കുമായിരുന്നു. പത്മജ പാര്‍ട്ടി വിട്ടു, ഇവിടെ എന്തോ മലമറിക്കാന്‍ പോകുന്നു എന്ന രീതിയിലായിരുന്നു. ആ വെല്ലുവിളി താന്‍ ഏറ്റെടുത്തു. തൃശൂര്‍ തനിക്ക് രാശിയില്ലാത്ത മണ്ഡലമെന്നും കെ മുരളിധരന്‍ പറഞ്ഞു. കുരുതി കൊടുക്കാന്‍ താന്‍ നിന്നു കൊടുക്കേണ്ടിയിരുന്നില്ല, ഇനി മത്സരിക്കാനില്ല. കോണ്‍ഗ്രസിന്റെ സാദാ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 
എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നെന്നും അദ്ദേഹം പറയുമ്പോള്‍ തന്റെ പരാജയത്തേക്കാള്‍ ബിജെപിയുടെ വിജയമാണ് മുരളിധരനെ അസ്വസ്ഥനാക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തനിക്ക് വേണ്ടി തൃശൂരില്‍ എത്തിയില്ലെന്നും കെ മുരളിധരന്‍ നേതൃത്വത്തിനോടുള്ള തന്റെ നീരസം വ്യക്തമാക്കുന്നു.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop