Loading
loading..

കോട്ടയത്ത് രണ്ടില വാടി, രാജ്യസഭ സീറ്റും തുലാസില്‍; ജീവശ്വാസം നേടി ജോസഫ് ഗ്രൂപ്പ്!

കോട്ടയം: ഇടത് മുന്നണിയിലേക്ക് ചുവട് മാറി തോമസ് ചാഴിക്കാടന്‍ രണ്ടാം അങ്കത്തിനിറങ്ങിയ കോട്ടയത്ത് പക്ഷെ ചുവട് പിഴച്ചു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ ശ്രദ്ധ നേടിയ കോട്ടയം ഇക്കുറി തുണച്ചത് യുഡിഎഫിനൊപ്പമുള്ള ജോസഫ് ഗ്രൂപ്പിനെ. കഴിഞ്ഞ തവണ യുഡിഎഫ് പിന്തുണയില്‍ ഒരു ലക്ഷത്തിലേറെ വോട്ട് നേടി കോട്ടയം പിടിച്ച തോമസ് ചാഴിക്കാടനെ നേരിടാന്‍ യുഡിഎഫ് ഇക്കുറി ഇറക്കിയത് കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ കെഎം ജോര്‍ജ്ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ.
മാണി ഗ്രൂപ്പില്‍ നിന്നുള്‍പ്പെടെയുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചു എന്നതാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മുന്നണി മാറിയെങ്കിലും മണ്ഡലത്തില്‍ നിറഞ്ഞു നിന്ന തോമസ് ചാഴിക്കാടന്റെ വ്യക്തി പ്രഭാവം ഭരണ വിരുദ്ധ വികാരത്തെ നിഷ്പ്രഭമാക്കുമെന്ന് കരുതിയെങ്കിലും പ്രതീക്ഷകള്‍ അസ്ഥാനത്തായി. 
87464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വിജയം. 2019നേക്കാള്‍ എഴുപതിനായിരത്തില്‍ അധികം വോട്ടുകള്‍ കുറവ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ എണ്‍പതിനായിരത്തില്‍ അധികം ഭൂരിപക്ഷം നേടാനായത് ജോസഫ് ഗ്രൂപ്പിന് മുന്നണിയില്‍ ജീവശ്വാസമായി. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനും മോന്‍സ് ജോസഫിനും മാത്രമാണ് വിജയിക്കാനായത്. 
രാജ്യസഭ സീറ്റിന് വേണ്ടി ഇടതുമുന്നണിയില്‍ അവകാശമുന്നയിക്കുന്ന മാണി ഗ്രൂപ്പിന് കോട്ടയത്തെ തോല്‍വി കനത്ത തിരിച്ചടിയാകും. നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിക്കാനായത് പാര്‍ട്ടിക്ക് കരുത്തായിരുന്നു എന്നാല്‍ ഈ തോല്‍വി രാജ്യസഭ സീറ്റില്‍ പാര്‍ട്ടിക്ക് പ്രതിബന്ധമാകും. കോട്ടയത്തെ യുഡിഎഫ് കണ്‍വീനര്‍ സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടി വിട്ടത് മുതലാക്കാന്‍ മാണി ഗ്രൂപ്പിന് സാധിച്ചില്ല. കേരള കോണ്‍ഗ്രസിലെ കരുത്ത് തെളിയിക്കാനായതില്‍ പിജെ ജോസഫിന് ഇനി ചിരിക്കാം. 

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop