Loading
loading..

കട കാലി ; പെരുമയില്ലാതെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ സപ്‌ളൈകോ

തിരുവനന്തപുരം: സബ്‌സീഡിയുള്ള സാധനങ്ങള്‍ പോലും കിട്ടാനില്ലാതെ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ സപ്‌ളൈക്കോ. ജൂണ്‍ 25 ന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ വൻ ആഘോഷം നടക്കാനിരിക്കെ സർക്കാരിനെതിരെ വിമര്‍ശനം ഉയരുകയാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ആഘോഷങ്ങള്‍ മുടക്കമില്ലാതെ നടത്തുകയാണെന്നും സാധനങ്ങളില്ലാതെ ഷെല്‍ഫുകള്‍ കാലിയായി കിടക്കുമ്പോള്‍ ആഘോഷത്തിന് എന്തു പ്രസക്തി എന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. അതേസമയം ചെലവ് കുറച്ചുള്ള ലളിതമായ ആഘോഷമാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് സപ്‌ളൈക്കോയുടെ വിശദീകരണം.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ചൊവ്വാഴ്ചയാണ്. വിപുലമായ പരിപാടികള്‍ ഒഴിവാക്കിയെന്നും ലളിതമായ ചടങ്ങുകള്‍ മാത്രമാണുള്ളതെന്നും സപ്ലൈകോ മാനേജ്മെന്റ് വിശദീകരിച്ചു. 600 കോടിയിലധികം രൂപ കുടിശ്ശിക ഉള്ളതിനാല്‍ വിതരണക്കാര്‍ സപ്ലൈകോയുമായി സഹകരിക്കാത്തതാണ് പ്രധാന പ്രതിസന്ധിക്ക് കാരണം. കുടിശ്ശിക വീട്ടാനും പണം അനുവദിക്കാനും ധനവകുപ്പ് തയ്യാറാകുന്നുമില്ല.

1974ലാണ് സര്‍ക്കാര്‍ സപ്ലൈകോ സ്ഥാപിച്ചത്. ഓരോ മാസവും 231 കോടി ശരാശരി വരുമാനമുണ്ടായിരുന്ന സ്ഥാപനത്തിന് ഇപ്പോഴുള്ളത് 100 കോടിയില്‍ താഴെയായി കുറഞ്ഞുവെന്നാണ് നേരത്തേ ഭക്ഷ്യമന്ത്രി നിയമസഭയെ അറിയിച്ചത്. വില കൂട്ടിയിട്ടു പോലും മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല. പഞ്ചസാര സ്റ്റോക്ക് എത്തിയിട്ട് പോലും പത്തുമാസം കഴിഞ്ഞിരിക്കുയാണ്.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop