Loading
loading..

വിഭജന കാലം കേന്ദ്രസർക്കാർ ഓർമിപ്പിക്കുന്നത് വിദ്വേഷ ലക്ഷ്യം വെച്ചെന്ന് മല്ലികാർജ്ജുൻ ഖർഗെ

കേന്ദ്രസർക്കാറിന്റെ ലക്ഷ്യം സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സ്വാതന്ത്ര്യ ദിനത്തിൽ എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനും കേന്ദ്രസർക്കാരിനും സംഘപരിവാറിനും എതിരെ അതിരൂക്ഷ വിമർശനമാണ് പ്രസംഗത്തിൽ അദ്ദേഹം ഉന്നയിച്ചത്.

സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ബ്രിട്ടീഷുകാർ മുന്നോട്ടുവെച്ച വിഭജിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ചവരാണ് സംഘപരിവാറും ആർഎസ്എസും എന്ന് അദ്ദേഹം പറഞ്ഞു. നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ ശക്തിയാണ് ന്യൂനതയല്ല. ഇന്ത്യക്ക് വളരെ എളുപ്പത്തിൽ സ്വാതന്ത്ര്യം കിട്ടിയെന്നാണ് ഇവിടെ ചിലർ പറഞ്ഞു പരത്തുന്നത്. എന്നാൽ സത്യം അതല്ല. ലക്ഷക്കണക്കിന് മനുഷ്യരുടെ ത്യാഗം, സ്വന്തം ജീവിതവും വീടും ഉപേക്ഷിച്ച് പോരാട്ടരംഗത്തേക്ക് ഇറങ്ങിയ, സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവർ അടക്കം ജയിലിൽ കിടന്ന് നേടിയെടുത്തതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യസമര സേനാനികൾ കാട്ടിക്കൊടുത്ത പാതയിലൂടെ നടക്കുന്നതിന് പകരം, രാജ്യത്തെ ഇപ്പോഴത്തെ ഭരണാധികാരികൾ വിദ്വേഷ ചിന്തകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

വിഭജൻ വിഭിഷിക സ്മൃതി ദിവസമായി ഓഗസ്റ്റ് 14 ഇക്കൂട്ടർ ആചരിച്ചത് വിദ്വേഷം പരത്താനാണ്. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുക്കാത്തവർ കോൺഗ്രസിനെ ഉപദേശിക്കാൻ നടക്കുകയാണ്. ഇവരുടെ തന്നെ വിദ്വേഷം നിറഞ്ഞ രാഷ്ട്രീയമാണ് രാജ്യത്തെ വിഭജിക്കാൻ കാരണമായത്. രാജ്യം വിഭജിക്കപ്പെട്ടത് ഇവർ കാരണമാണ്. സംഘപരിവാറാണ് ബ്രിട്ടന്റെ വിഭജിച്ചു ഭരിക്കുക എന്ന നയത്തെ പിന്താങ്ങിയത്. 60 വർഷത്തിനു ശേഷമെങ്കിലും അവർക്ക് സ്വന്തം തെറ്റ് തിരുത്താൻ ആവുന്നത് നല്ല കാര്യമാണെന്ന് ഹർ ഘർ തിരങ്ക പ്രചാരണത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്ര പതാക ഉയർത്താൻ മടിച്ചവർ ഇന്ന് ഹർ ഘർ തിരംഗയെ കുറിച്ച് സംസാരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop